Powered By Blogger

2011, ജൂലൈ 18, തിങ്കളാഴ്‌ച

മതമേതായാലും മനുഷ്യനൊന്നാണ്

മനുഷ്യന്‍  നന്മ ചെയ്ത് ദൈവത്തില്‍  വിശ്വസിച്ചു ഭൂമിയില്‍ ജീവിക്കുന്നതിനു ഉണ്ടാക്കപ്പെട്ട ഒന്നാണ് മതങ്ങള്‍ . എന്നാല്‍ ഇതേ മതങ്ങളുടെ പേരില്‍ മനുഷ്യന്‍ ചേരി തിരിഞ്ഞു പരസ്പരം കൊന്നു കൊലവിളിക്കുന്നു . യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്  സ്നേഹത്തിന്റെ ഐക്യത്തിന്റെ കരുണയുടെ തത്വങ്ങളാണ്. നിന്നെപ്പോലെ,നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് ക്രിസ്തുമതം പറയുമ്പോള്‍ നാം എന്ത് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ നാം പ്രാര്‍ഥിക്കണ’മെന്ന് ഹിന്ദുമതം പറയുന്നത് . ‘നിന്റെ ശത്രുവിന്റെ കഴുതയ്ക്ക് അസുഖം വന്നാല്‍ നീ അതിനെ ശുശ്രുഷിക്കണം’ എന്ന ഏറ്റവും വലിയ തത്ത്വമാണ് ഇസ്‍ലാം മതം പറഞ്ഞത് .  ഇവയില്‍ വാക്കുകള്‍ പലതായിരിക്കും. എന്നാല്‍ , തത്ത്വം ഒന്നു തന്നെയാണ്. സകലതിലും സ്ഥിതിചെയ്യുന്നത് ഒരേ ആത്മാവാണ്. സത്യത്തില്‍ എല്ലാ മതങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന അന്തസത്ത ഒന്നാണ് . മതങ്ങള്‍  തമ്മില്‍ പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി പല പല സാമ്യങ്ങളും നമുക്ക്  ദര്‍ശിക്കാം . ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ഹിന്ദു മുസ്ലീം മതങ്ങള്‍ തമ്മിലുള്ള ഐക്യവും സാമ്യവും ആണിവിടെ വിവരിക്കുന്നത്  .  മതങ്ങളുടെ വേലിക്കെട്ടുകള്‍ പൊളിച്ചു സഹോദര്യത്തിന്റെ  വഴിയിലൂടെ കൈപിടിച്ച് കൊണ്ടു പോകാനെനിക്ക് കഴിയില്ലെങ്കിലും അതിനുള്ളൊരു ശ്രമമാണിത് .
  • ഹിന്ദുക്കളും മുസ്ലീങ്ങളും നിശ്ചിത സമയങ്ങളില്‍ ക്രമപ്രകാരം ആരാധനാകര്‍മ്മം മുടങ്ങാതെ നിത്യേന ചെയ്തുവരുന്നു . ഇരുകൂട്ടരുടെയും പ്രാര്‍ത്ഥന വേളകളില്‍ പൊതുവായ ചില രീതികള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ് . സാഷ്ടാംഗ നമസ്കാരമാണ് ഞാന്‍ ഉദ്ദേശിക്കുന്നത് . ദൈവത്തിനു മുന്‍പില്‍ ശരീരത്തിന്റെ എട്ടു അംഗങ്ങളെ കൊണ്ടുള്ള പ്രണാമം .പാദം, കാല്‍മുട്ട് (ജാനു ), കരം , മാറിടം , ശിരസ്സ്‌ , നേത്രം , മനസ്സ് , വാക്ക് ഇവയാണ് അഷ്ടാംഗങ്ങള്‍ . ദണ്ട് പോലെ വീണു നമസ്കരിക്കുക്ക അതാണ്‌ ഹൈന്ദവ രീതി . പക്ഷെ സ്ത്രീകള്‍ക്ക് പഞ്ചാംഗ നമസ്കാരമാണ് വിധിച്ചിട്ടുള്ളതെന്ന് കാണുന്നു . രണ്ടു കൈകള്‍ , രണ്ടു കാലുകള്‍ , തല ഇവ തറയില്‍ മുട്ടത്തക്കവിധം നമസ്കരിക്കുകയെന്നതനു ദണ്ട നമസ്കാരം . അഷ്ടാംഗങ്ങളെ കുറിച്ചു മറ്റൊരു വിവരണമുണ്ട് . കൈകള്‍ , കാല്‍മുട്ട് , തോളുകള്‍ , നെഞ്ചു , നെറ്റി ഇവയാണ് എട്ടംഗങ്ങള്‍ . മുസ്ലീംകളുടെ പ്രാര്‍ത്ഥനയില്‍ അഷ്ടാംഗ പ്രണാമമുണ്ട്. അത് മേലെ വിവരിച്ച പഞ്ചാംഗ നമസ്കാരത്തിന്റെ രൂപത്തിലാണ് . അതിലെ അഷ്ടാംഗങ്ങള്‍ ഇവയാണ് : രണ്ടു പാദങ്ങളുടെയും തള്ളവിരലിന്റെ പള്ള , രണ്ടു കാല്‍ മുട്ടുകള്‍ , രണ്ടു മുന്കയ്യുടെ ഉള്‍ഭാഗം , നെറ്റി , മൂക്ക് . ചിലപ്പോള്‍ നെറ്റി , മൂക്ക് എന്നിവയെ ചേര്‍ത്ത് മുഖമെന്ന്‍ വര്‍ണ്ണിച് സപ്താംഗ പ്രണാമം (സുജൂദ് ) എന്ന്‍ ചിലര്‍ സൂചിപ്പിക്കാറുണ്ട് . എങ്ങനെ വര്ന്നിചാലും ദൈവത്തിന്റെ മുന്‍പില്‍ ദാസ്യഭാവം സമ്മതിച്ചു കൊണ്ടുള്ള ഈ അടിപണിയല്‍ ഇരു സമുദായക്കാര്‍ക്കും നിശ്ചയിച്ചിട്ടുള്ളതാണ്
  • അത്യധികം ആശ്ച്ചര്യകരങ്ങളും അതേസമയം അതീവ ഗൌരവതരങ്ങളുമായ മറ്റു ചില സാമ്യതകള്‍ കൂടി പറയാം . ഇരു സമുദായങ്ങളുടെയും ആരാധനാ രൂപങ്ങളുടെ ആവിഷ്കര്ത്താവ് ഒന്ന് തന്നെയെന്നു സഷിരക്കമ്പം സമ്മതിക്കാന്‍ നാം നിര്‍ബന്ധിതയായിത്തീരുന്നു . ക്ഷേത്ര പ്രദക്ഷിണം ഹൈന്ദവാരാധാനയുടെ ഒരു സാമാന്യരൂപമാണ് . മുസ്ലീകള്‍ പള്ളികള്‍ പ്രദക്ഷിണം ചെയ്യാറില്ലെങ്കിലും അവരുടെ പ്രധാന മതാനുഷ്ടാനമായ ഹജ്ജു വേളയില്‍ മക്കത്തുള്ള ആരാധനാലയം പ്രദക്ഷിണം ചെയ്യേണ്ടത് അനുപേക്ഷണീയമായ ഒരു കര്‍മ്മമാണ്‌ . "ത്വവാഫ് " എന്നാണു അതിനു പറയുക . ഇതിനോടനുബന്ധപ്പെടുത്തി ഒരു കാര്യം പറയട്ടെ . ദേവാലയങ്ങളെ പ്രദക്ഷിണം ചെയ്യുക എന്നതാണ് ആചാരം . ഗണപതിക്ക് ഒന്നും സൂര്യന് രണ്ടും ശിവന് മൂന്നും വിഷ്ണുവിനും ശാസ്താവിനു നാലും സുബ്രഹ്മണ്യന് അഞ്ചും ഭഗവതിക്ക് ആറും അരയാലിനു ഏഴും പ്രദക്ഷിണം വെക്കണം .

  • ശബരിമല , പളനി മുതലായ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിച്ച് ഹിന്ദു സഹോദരര്‍   തല മുണ്ഡനം ചെയ്യാറുണ്ട് . ക്ഷേത്ര സന്നിധിയില്‍ മുണ്ഡനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഭക്ത ജനങ്ങള്‍ തങ്ങളുടെ ശിരോപരിതത്തില്‍ ഒരു ചെറിയ ഭാഗം ക്ഷൌരം ചെയ്യിക്കുന്നു .  പിന്നീട് ക്ഷേത്ര പരിസരങ്ങളില്‍ അത് പൂര്‍ത്തിയാക്കുന്നു . മക്കത്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിക്കുന്നത് തലമുണ്ഡനം ചെയ്തു കൊണ്ടോ തലമുടി മുറിച്ചു കൊണ്ടോ ആണ് . മുടിമുറിച്ച് കഴിഞ്ഞാല്‍ ആ വ്യക്തി ഹജ്ജു കര്‍മ്മത്തില്‍ നിന്നു വിരമിച്ചു എന്നര്‍ത്ഥം . മുടി കളയല്‍ നിര്‍ബന്ധമാണ്‌ .

  • ഉപനയനം കഴിഞ്ഞ ബ്രാഹ്മണന്‍ പൂണൂല്‍ ധരിക്കുന്നു . ആ നൂല്‍ ശരീരത്തില്‍ ഒരു പ്രത്യേക രീതിയിലാണല്ലോ ധരിക്കുന്നത് . ഉപനയനം കഴിയുന്നതോടു കൂടി ബ്രാഹ്മണര്‍ക്ക് ധാര്‍മ്മിക ജീവിതനിഷ്ട ( ദൈനം ദിനാനുഷ്ടാനങ്ങള്‍ ) നിര്‍ബന്ധമായിത്തീരുന്നു . അത് ബ്രാഹ്മണന്റെ രണ്ടാം ജന്മമാണ് . ഉപനയതോടെ ബ്രാഹ്മണന്‍ "ദ്വിജ " നായിത്തീരുന്നു . ഹജ്ജു വേളയില്‍ രണ്ടു വസ്ത്രമാണ് കല്പ്പിചിട്ടുള്ളത്. ഒന്ന് ഉടുക്കാനും മറ്റൊന്ന് മേല്‍മുണ്ടും . മേല്‍മുണ്ട്‌ ധരിക്കുന്നതെങ്ങിനെയാണ് ..? ബ്രാഹ്മണന്‍ പൂണൂല്‍ കെട്ടുന്ന പോലെ ..ഇതിനു " ഇള്‍ത്തി ബാഹ് " എന്ന്‍ പറയുന്നു . ഹജ്ജു ചെയ്യുന്നതോട് കൂടി ആ വ്യക്തിയുടെ അത് വരെയുള്ള എല്ലാ പാപങ്ങളും നശിച്ചുവെന്നും പിറന്നു വീണ പൈതലിന്റെ ആത്മശുദ്ധി അയാള്‍ക്ക്‌ കൈവരുന്നു എന്നുമാണ് ഇസ്ലാമിക പ്രമാണം . അതായത് ആ ഹാജിമാരുടെ രണ്ടാം ജന്മം തുടങ്ങിയെന്നര്തം . മുസല്‍മാന്റെ ഉപനയനമാണ് ഹജ്ജു എന്ന് പറയാം .

  • പിന്നെ ഇരു സമുദായത്തിനും ബലി കര്‍മ്മമുണ്ട്. യാഗയാക്ഞാടികളില്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കണം . ആ മൃഗങ്ങളുടെ മാംസം മനുഷ്യര്‍ക്ക്‌ ആഹാരമാണ് . ഹജ്ജിന്റെ ഭാഗമായി ബലി നടത്തേണ്ടതുണ്ട് . ബലി പെരുന്നാള്‍ ദിനത്തില്‍ സര്‍വ്വ ലോക മുസ്ലീംകള്‍ ബലി നടത്തുന്നു . മാംസം ഭക്ഷണ ആവശ്യാര്‍ത്ഥം വിതരണം ചെയ്യപ്പെടുന്നു .

  • ഹൈന്ദവര്‍ ആരാധനായലങ്ങളിലെക്ക് പോകുമ്പോള്‍ സംഘമായി ഒരു മുദ്രാവാക്യം വിളിക്കാറുണ്ട് . ദേവീ ക്ഷേത്രതിലോട്ട് പോകുന്നവര്‍ "ദേവ്യേ ശരണം " എന്ന് വിളിക്കുന്നു . ശബരിമലയിലേക്ക് പോകുന്നവര്‍ "സ്വാമ്യേ - ശരണമയ്യപ്പാ " എന്നുല്‍ഘോഷിക്കുന്നു. ചില ക്ഷേത്രങ്ങലേക്ക്  "ഗോവിന്ദാ " എന്ന് വിളിച്ചു കൊണ്ടാണ് പ്രവേശിക്കുന്നത് . ഇത് പോലെ ഹജ്ജു കര്‍മ്മത്തിന്റെ പ്രധാനമായ അറഫാ സംഗമത്തിലെക്ക് തീര്‍ഥാടകര്‍ ഒരു മുദ്രാവാക്യം മുഴക്കുന്നുണ്ട്
                "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
                 ലബ്ബൈക്കലാ ശരീക്ക ലക്ക് ലബ്ബൈക്ക് "

  • ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ വസ്ത്രധാരണ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട് . മുണ്ട് മാത്രമല്ലാതെ മറ്റൊന്നും ശരീരത്തിലണിയെരുത് .  ഹജ്ജുവേളയില്‍ മുസ്ലീംകള്‍ മുണ്ടും മേല്‍മുണ്ടും മാത്രമേ ധരിക്കാവൂ ..ചെരിപ്പ് , ഷര്‍ട്ട്‌ , തലപ്പാവ് , തൊപ്പി ഇവയൊന്നും പാടില്ല .
 ഈ ദൃശസമാനതകള്‍ ചിന്തിക്കുന്ന ഹൃദയത്തെ ത്രസിപ്പികാതിരിക്കില്ല . ഒരേ ദീപത്തില്‍ നിന്നുള്ള പ്രകാശം പോലെ , ഒരേ ദൈവത്തിന്റെ അഭേദ്യവും അചഞ്ചലവും എകരൂപവുമായ അടിസ്ഥാന നിയമമാണിതെന്നു ആര്‍ക്കാണ്‌ നിഷേധിക്കാന്‍  കഴിയുക ? ഭാരതത്തില്‍ വന്നു മുഹമ്മദ്‌ ഇതെല്ലം കണ്ടു പഠിച്ചിട്ടാണോ തന്റെ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്തത് ? അല്ല . ഒരു സംശയവുമില്ല തിരുമേനിക്ക് ദൈവത്തില്‍ നിന്നുണ്ടായ ആത്മീയ ചോതനം തന്നെ . മുഹമ്മദ്‌ നബിക്ക് ദിവ്യ ബോധനം നല്‍കിയ അതെ ദൈവം തന്നെയാണ് ഭാരതീയ ഗുരുഭൂതന്മാരായ ഋഷിപുംഗന്മാര്‍ക്കും ദിവ്യബോധനം നല്‍കിയത് എന്ന ഒരൊറ്റ അനുമാനത്തിലാണ് ബുദ്ധിയുള്ളവര്‍ ചെന്നെത്തുക .
 (നോട്ട് : മതമേതായാലും മനുഷ്യനോന്നാനെന്നുള്ള  ചിന്തകള്‍ ...നമ്മുടെ മനസ്സിനെ മദിചിരുന്നെങ്കില്‍ .... )