Powered By Blogger

2011, ഡിസംബർ 21, ബുധനാഴ്‌ച

നിഴലുമായി ഒരു മല്‍പിടുത്തം




മലപ്പുറം എന്നും ഒരുപിടി മഹനീയ വ്യക്തിത്വങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ്. പ്രത്യേകിച്ച് സ്ത്രീ രത്നങ്ങള്‍ക്ക് . കരിവേപ്പില്‍ റാബിയ , നിരുപമാ രാഉ, സൌദാബി , ഖമരുന്നിസ അന്‍വര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സംരംഭകയ്ക്കുള്ള ദേശീയ പുരസ്ക്കാരം രാഷ്ട്രപതിയില്‍ നിന്ന് നേടിയ കേരളത്തിലെ ആദ്യത്തെ സംരംഭകയായ മലപ്പുറത്തെ സ്വന്തം
ഷഹന നൗഷാദിനെ കുറിച്ചറിയാത്തവര്‍ വിരളമായിരിക്കും. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണീ വീട്ടമ്മ .

ഫേസ് ബുക്ക്,ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും , ബ്ലോഗിലൂടെയും സംവദിക്കുന്ന ഇവരിന്നു അക്ഷയ കമ്പ്യൂട്ടര്‍ സംരംഭത്തിലൂടെ കേരളത്തിലെ ആബാലവൃദ്ധ ജനങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് .

ആ പ്രിയപ്പെട്ട ടീച്ചറുമായി ഓണ്‍ലൈന്‍ വിചാരണ (ഇന്റര്‍വ്യൂ ) നടത്തുവാനുള്ള ഭാഗ്യം എനിക്കുണ്ടായി .

Eshak Abdulla 1. വിചാരണയ്ക്ക് മുന്‍പ് പ്രതിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരവസരം. ആരാണ് ശഹാന നൌഷാദ് ? നിങ്ങളെ കുറിച്ചു ഒരു വിവരണം തന്നാലും .

ഷഹന നൗഷാദ്
  • ഹയ്യോ ..എന്നെ കുറിച്ച് ഞാന്‍ തന്നെ ഒന്ന് ഓര്‍ക്കട്ടെ. വളരെ വിശദമായി ഞാന്‍ ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട് . അത് പോരെ ?


Eshak Abdulla 2 . മലപ്പുറം പോലെ  മുസ്ലീങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലത്ത് നിന്ന് സമൂഹത്തിന്റെ ഉന്നതിയിലേക്ക് കടന്നു വരുമ്പോള്‍ പല തരത്തിലുള്ള എതിര്‍പ്പുകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ലേ ? സ്ത്രീകള്‍ ജോലിക്ക് പോകുവാന്‍ പാടില്ല , ഭരണ രംഗങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നുള്ള കാടത്ത നിയമങ്ങള്‍ക്കെതിരെ നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് ?
ഷഹന നൗഷാദ്
  • മലപ്പുറം എന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചു പോയ ഒരു ജില്ലയാണ് എന്ന് എനിക്ക് അഭിപ്രായമില്ല... എന്നാല്‍ പലതിനും അതിന്റേതായ നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് ഉള്ളത് സത്യമാണ്.. എന്നാല്‍ ജോലി ചെയ്യനോ പൊതു വേദിയിലേക്ക് വരുവാണോ ഒന്നും തന്നെ ആര്‍ക്കും ഒരു സ്വാതന്ത്ര്യ കുറവുമില്ല.. ആളുകള്‍ വരാന്‍ മടിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.എല്ലാ സ്വാതന്ത്ര്യവും സ്ത്രീക്ക് ഉണ്ടെങ്കിലും അതെല്ലാം അവളുടെ കുടുംബത്തെ ആശ്രയിച്ചു മാത്രമേ ചെയ്യാന്‍ ആവൂ എന്നുള്ളതാണ് ഒരു വസ്തുത. അതിനാരും തന്നെ തടസം നില്‍ക്കുന്നില്ല, പ്രത്യേകിച്ചും നമ്മള്‍ മുസ്ലീം സ്ത്രീ ആണെന്ന് വരികില്‍ പോലും. പിന്നെ ചില സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തന്റേടം കാണിക്കേണ്ടി വരാറുണ്ട്. അത് അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടല്ല അതും ജീവിതത്തിന്‍റെ ഭാഗമായിട്ട് തന്നെ ആണ്.ഭരണത്തില്‍ ഇടപെടാത്ത സ്ത്രീകള്‍ ഉണ്ടെന്നൊക്കെ പറയുന്നത് വെറും ബാലിശമായ കാഴ്ച്ചപാടാണ്. അനേകം സ്ത്രീകള്‍ മലപ്പുറം ജില്ലയില്‍ നിന്നും പ്രത്യേകിച്ചും മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്നിടുണ്ട്. അതില്‍ ഒരു ഉദാഹരണമാണ് ഖമറുന്നീസ അന്‍വര്‍.


Eshak Abdulla 3. അക്ഷയ പദ്ധതിയുടെ സംരംഭക എന്നാ നിലയില്‍ ചോദിച്ചോട്ടെ ? കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് പറഞ്ഞത് പോലെ 
ഈ കമ്പ്യൂട്ടര്‍ പദ്ധതി മൂലം ശരാശരി ജനങ്ങള്‍ക്ക്‌ ഒരു ഗുണവും കിട്ടിയില്ല എന്നുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ ശഹാന നൌഷാദിന് വല്ലതും പറയാനുണ്ടോ ?

ഷഹന നൗഷാദ്

  • അത് പുറത്തു പ്രചരിക്കുന്ന വെറും കുപ്രചരണമാണ്... പ്രവര്‍ത്തിച്ച ഒരു സംരംഭക എന്നുള്ള നിലക്ക്, ഞാന്‍ അതിനു സാക്ഷിയാണ്.



Eshak Abdulla 4 .മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പതിനാറു വയസ്സ് വരെ വെറും നിഴലില്‍ ജീവിച്ചു,  ശേഷം വെളിച്ചതിലോട്ടു കുതിച്ചു ചാടാന്‍ പ്രേരണയായത് എന്താണ് ?

ഷഹന നൗഷാദ്
  • ഞാന്‍ അന്നും ഇന്നും എന്നും നിഴല്‍ ആയിരുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.. എന്‍റെ ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും ഞാന്‍ എന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. സ്കൂള്‍ ജീവിതത്തില്‍ സ്പോര്‍ട്സ്‌, ഗെയിംസ്, guides എന്നിവയില്‍ ഒക്കെ captian ആയി തിളങ്ങിയിട്ടുണ്ട്, പിന്നെ സ്കൂള്‍ ലീഡര്‍, ജില്ല ബാറ്റ്‌മിന്‍ഡന് ചാമ്പ്യന്‍ ഒക്കെ ആയിരുന്നല്ലോ.‍



Eshak Abdulla 5 . ഷഹാന നൌഷാദിന്റെ ബ്ലോഗിലെ ഒരു വാചകമാണ് "വിജയം മറ്റുള്ളവരുടെ പിന്തുണയിന്മേലാണ് ആശ്രയിച്ചിരിക്കുന്നത്. "
മറ്റുള്ളവരുടെ പിന്തുണയില്ലാതെ വിജയിക്കാന്‍ കഴിയില്ല എന്ന് സമര്തിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്  ? ഇതിലൂടെ  എബ്രഹാം ലിങ്കന്‍ , മുഹമ്മദ്‌ അലി , ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍ etc തുടങ്ങിയ മഹാന്മാരുടെ വിജയങ്ങളെ  കണ്ടില്ലാന്നു നടിക്കുന്നത് ശരിയാണോ ?

ഷഹന നൗഷാദ്
  • വിജയം ആര്‍ക്കും തനിച്ചു സാധ്യമല്ല.. മേല്‍ പറഞ്ഞ വ്യക്തികള്‍ക്കും മറ്റു പല ആളുകളുടെയും പിന്തുണയില്ലാതെ വിജയിക്കാന്‍ ആവില്ല എന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. തീര്‍ച്ചയായും അവരെ പിന്തുണക്കുന്ന ഒരു കുടുംബം, സുഹൃത് ബന്ധങ്ങള്‍, സമൂഹം എന്നിവയില്‍ ഏതെന്കിലും ഒരു സപ്പോര്‍ട്ട് ഇല്ലാതെ ആര്‍ക്കും വിജയിക്കാന്‍ ആവില്ല.



Eshak Abdulla 6 . മൂന്നുനേരം വീതം കഴിക്കാനുള്ള ഗുളികകള്‍ കൊടുത്താല്‍ ഒരാളുടെ രോഗം ഭേദമാക്കാം . എന്നാല്‍ പത്ത് തത്വങ്ങള്‍ കൊടുത്തു ഒരാളെ എങ്ങിനെ വിജയത്തിന്റെ ചവിട്ടുപടികള്‍ കയറ്റും ?

ഷഹന നൗഷാദ്
  • രണ്ടു തരം ആളുകള്‍ക്ക് അത് കാണിച്ചു കൊടുക്കാന്‍ കഴിയും. 1. ജീവിതത്തില്‍ വിജയിച്ച ഒരാള്‍ക്ക്‌, 2. ജീവിതത്തില്‍ പരാചയപ്പെട്ട ഒരാള്‍ക്ക്‌.


Eshak Abdulla 7 . തന്നെ വലുതാക്കിയ ആളുകളെ  അല്ലെങ്കില്‍ നാടിനെ മറക്കുന്ന  പ്രവണത പൊതുവേ ഏതൊരു മേഖലയിലുമുള്ള വ്യക്തികളെ കുറിച്ചു പറഞ്ഞു കേള്‍ക്കുക പതിവാണ് . പാലക്കാട് ജില്ലയെ നിങ്ങള്‍ ശെരിക്കും അവഗണിച്ചുവെന്ന്  ഞാനീയിടെ കേള്‍ക്കാന്‍ ഇടയായി . അതില്‍ വല്ല വാസ്തവം ഉണ്ടോ ?

ഷഹന നൗഷാദ്
  • ജില്ലാ അടിസ്ഥാനത്തില്‍ ഒരു വേര്‍തിരിവ്‌ ഉണ്ടായിട്ടില്ല. കാരണം ഞാന്‍ സംസ്ഥാനത്തിന് വേണ്ടിയാണ് പ്രയത്നിച്ചിട്ടുള്ളത്...



Eshak Abdulla 8 .  കേരളത്തിലെ ഒട്ടുമിക്ക പുരുഷന്മാരും ഞരമ്പ് രോഗികളാണ്  എന്നൊരു പ്രസ്താവന  ഈയിടെ ഏതോ ഒരു സ്ത്രീ പറയുകയുണ്ടായി. ജോലി സംബന്ധമായി പല ആളുകളുമായി ഇടപെടാന്‍ അവസരം ലഭിച്ചിട്ടുള്ള ശഹനത്താക്ക് ഇതിനെ കുറിച്ചുള്ള  അഭിപ്രായമെന്ത് ?

ഷഹന നൗഷാദ്
:)
  • എനിക്കങ്ങിനെ അഭിപ്രായമില്ല......


Eshak Abdulla 9 . കേരളത്തിലെ സ്ത്രീകളോട് പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളിലെ സ്ത്രീകളോട് എന്താണു പറയാനുള്ളത് ?

ഷഹന നൗഷാദ്
  • സ്വാതന്ത്ര്യമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക, പക്ഷെ സൂക്ഷമതയോടെ കാര്യങ്ങളെ നോക്കി കാണുക, (സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്നാണല്ലോ....) :)
 
നിങ്ങള്‍ക്ക് പോകാന്‍ സമയമായെന്ന് മനസ്സിലായി . അവസാനമായി ഒരു ചോദ്യംകൂടി
Eshak Abdulla 10 . അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പനിനീര്‍പ്പൂക്കളുമായി വന്ന വിലാസിനി ടീച്ചര്‍ വന്നത് അറിഞ്ഞു കാണുമല്ലോ . മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന അഴീക്കൊടിനോട് ടീച്ചര്‍ പറയുന്നു "കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് "
എത്ര പ്രായം ചെന്നാലും സ്ത്രീയുടെ കപടതയ്ക്ക് ഒരുമാറ്റവും ഉണ്ടാകില്ല എന്നതിന്റെ തെളിവില്ലെ ഇത് ? അല്ലെങ്കില്‍ എന്തുകൊണ്ട് യൌവനത്തില്‍ ഈയൊരു ചോദ്യം ചോദിച്ചില്ല ?

ഷഹന നൗഷാദ്

  • നമുക്ക് വളച്ചൊടിക്കലുകള്‍ ഒഴിവാക്കാം.... :))) സുഖമില്ലാതെ കിടക്കുന്ന വൃദ്ധനായ ഒരാളോട് കൂടെ ജീവിക്കാന്‍ പോരുന്നോ എന്ന് ചോദിക്കാന്‍ മാത്രം വിഡ്ഢികളാണ് ലോകത്തിലെ ഒരു മനുഷ്യനും എന്ന് ഞാന്‍ കരുതുന്നില്ല....:))
 
എന്തിനും ഏതിനും  വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവുമാണ് ഷഹന നൗഷാദിനെ ഇതര  സ്ത്രീകളില്‍ നിന്ന് വേറിട്ട്‌ നിറുത്തുന്നത് . വിവാഹത്തിന് ശേഷം അടുക്കളയില്‍ ഒതുങ്ങിക്കൂടുന്ന അഭ്യസ്തവിദ്യക്കാര്‍ക്ക്  ഇവരില്‍ നിന്ന് പലതും പഠിക്കാനുമുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനും, പുതിയ സംരഭത്തിലേക്ക് കാലെടുത്തു വെക്കാനും ഈ സഹോദരിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....

2011, ഡിസംബർ 6, ചൊവ്വാഴ്ച

പാവറട്ടി സംഗമം

ജനിച്ചു വളര്‍ന്ന പാവറട്ടിയില്‍ നിന്നും അകലങ്ങളിലെ കര്‍മ്മ മേഖലകളിലേക്ക് ചേക്കേറിയ നാട്ടിന്‍ കൂട്ടത്തെ കണ്ടു മുട്ടാന്‍ സംഗമം പാവറട്ടിയുടെ 'സംഗമം -2011'
                                                മനാഫിന്റെ കിടിലന്‍ ലോഗയോടെ തുടക്കം

                                              ആദ്യ വെടിക്കെട്ടിന് തിരി കൊളുത്തിയവര്‍

                       രണ്ടാമത് മീറ്റിങ്ങോടെ സംഗമം ഒരു സംഭാവമാകുമെന്നു ഉറപ്പായി .

                                                           - ലോഗോ പ്രകാശനം-
   ഉയരക്കുറവിനെ ശപിച്ച നിമിഷം ....എന്റെ ഏറ്റവും നല്ല പോസായിരുന്നു മറഞ്ഞു പോയത് 


                                              തലയില്‍ ചുമടെടുക്കാന്‍ തലേന്ന് വന്നപ്പോള്‍ 

                                            സംഗമം നടന്ന പാക്കിസ്ഥാന്‍ ഹാളിന്റെ കവാടം


 നവംബര്‍ ആറിന്റെ  പകലിനും രാത്രിക്കും  പതിവില്‍ കവിഞ്ഞ പ്രകാശമുണ്ടായിരുന്നു. അന്ന് ഷാര്‍ജ  പ്രപഞ്ചത്തോളം വികസിച്ചു. ഹൃദയങ്ങള്‍  സൌഹൃദ  ലഹരിയില്‍ നിറഞ്ഞാടി . ഉഗ്രപ്രതാഭികളായ സിംഹങ്ങള്‍ പോലും ഇണപ്രാവുകളെപ്പോലെ കുറുകിനടന്നു.പ്രവാസികളുടെ പറുദീസയായ യുഎഇ യില്‍ മലയാളീ സമൂഹം പല സംഗമങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ട് . അതെല്ലാം തന്നെ ഒരു ആദര്‍ശത്തിന് വേണ്ടിയോ , രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയോ ആയിരുന്നു.അതില്‍ നിന്നും വ്യത്യസ്തമായി വിവിധ രാഷ്ട്രീയ , പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന പാവരട്ടിക്കാര്‍ , പ്രവാസത്തിന്റെ മതികെട്ടില്‍ അകന്നു പോയ സുഹൃത്തുക്കള്‍ , അയല്‍വാസികള്‍ , നാട്ടുകാര്‍ ,പരസ്പരം കാണാതെ ഫേസ്ബുക്കിലൂടെ  സംവദിച്ചവര്‍ ..ആ മറക്കപ്പുറം സംവദിക്കുന്ന ആളെ കാണാന്‍ ഓരോ മനസ്സും കൊതിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുത തന്നെയാണ് ..അത്തരം ഒരു കൂട്ടം മനസ്സുകളുടെ  തുടിപ്പാണ് നവംബര്‍ ആറു ഞായറാഴ്ച ഷാര്‍ജയില്‍  അനുഭവിച്ചറിഞ്ഞത് . വര്‍ഷങ്ങള്‍ക്കു ശേഷം ഉറ്റവരെ കണ്ടപ്പോള്‍ പലരിലുമുണ്ടായ ഭാവപകര്‍ച്ചകള്‍ ..ആശ്ലേഷണങ്ങള്‍ ..  കുഷലന്വേഷണങ്ങള്‍ ..സന്തോഷങ്ങള്‍ ...ആഹ്ലാദം അതെല്ലാം വിവരിച്ചു തരാന്‍ ഞാന്‍ അശക്തനാണ് . അവിടെ പ്രതികാരമുണ്ടായിരുന്നില്ല ,പ്രതിഷേധമുണ്ടായിരുന്നില്ല , അകല്‍ച്ച ഉണ്ടായിരുന്നില്ല എങ്ങും നിറഞ്ഞു നിന്നത് സ്നേഹസാഗരമായിരുന്നു . അതാണ്‌ നമ്മുടെ സംഗമത്തിന്റെ  ഒന്നാമത്തെ വിജയവും . ആയിരത്തില്‍  കൂടുതല്‍ തലകള്‍ ഉണ്ടായിരുന്നു ,  എണ്ണമുള്ള തലകളെക്കാളും കനമുള്ള സ്നേഹ മനസ്സുകളുടെ സംഗമതിനാണ് ഷാര്‍ജ വേദിയായത്. അവിടെ  നമ്മള്‍ അവശേഷിപ്പിച്ചു പോന്നത് സ്നേഹത്തില്‍ കോര്‍ത്തെടുത്ത മനസ്സുകള്‍  തന്നെയാണ് .അത്കൊണ്ട് ആ സ്നേഹം എന്നും  തഴചു നില്‍ക്കും.  ഒട്ടേറെ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട് പലര്‍ക്കും പല രീതിയില്‍ ..മനസ്സുകള്‍ ഒന്നുകൂടെ  കൂട്ടികെട്ടിയിട്ടുണ്ട് ഹൃദയവിശാലത കൊണ്ട് .. ഇനി അഴിച്ചെടുക്കാന്‍ പ്രയാസമായിരിക്കും ... ഈ സംഗമം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ ..അതിന്റെ കണക്കെടുപ്പ് നടത്തുന്നതിന് മുന്നേ ... സംഗമ സാഹചര്യം ഒരുങ്ങാനുണ്ടായ കാരണവും അതിന്റെ വിജയത്തിലേക്ക് നയിച്ച ചിലതിനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു..അത് വിസ്മരിച്ചു കൊണ്ട് ഒരിക്കലും കണക്കെടുപ്പ് നടത്താന്‍ സാധ്യമല്ല ...


2003 ല്‍  തുടക്കം കുറിച്ച കൂട്ടായ്മക്ക്  ഓരോ മനസ്സും കൊതിച്ചപ്പോള്‍... ആഗ്രഹിച്ചപ്പോള്‍ , ആര്‍ കെ ഫൈസല്ക്ക അത്  എല്ലാവരിലേക്കും സമര്‍പ്പിച്ചപ്പോള്‍ നിഷേധത്തിന്റെ ഒരു വാക്ക് പോലും ഇല്ലാതെ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ ഓരോരുത്തരും തയ്യാറായി..പിന്നെ ഇതിന്റെ കടിഞ്ഞാന്‍ ഏറ്റെടുക്കാന്‍ സലാം എം വി , സലാം വെന്മേനാട് , അബ്ദുല്‍ കാദര്‍ ചക്കനാത്ത് , സലാം പുളിക്കല്‍  എന്നിവര്‍ മുന്നോട്ടു വന്നു. അപ്പോള്‍ സംഗമം എന്ന ട്രെയിന്‍ ഒരു പാലത്തിലൂടെ സുഖമമായി യാത്ര തുടങ്ങി.  പിന്നെ യാത്രക്കാരായി നമ്മള്‍ കയറേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ ..ഇതിന്റെ സംഘാടകര്‍ ആരെന്ന ചോദ്യം പരസ്പരം ചോദിക്കാതെ എല്ലാരും പ്രതിനിധികളായ സംഗമം ... എല്ലാവരും പരസ്പരം ക്ഷണിക്കുകയായിരുന്നു  .. ചില പേരുകള്‍ ഓര്‍മ്മിക്കാതെ  വയ്യ ..അതൊരു പക്ഷപാതതിനല്ല .. ഇവിടെ പ്രത്യേകം നന്ദി ആരോടും പറയേണ്ടതില്ലെങ്കിലും ... തുടക്കം മുതല്‍ ഫേസ് ബുക്കിലൂടെ നിരന്തരം പ്രചരണം  നടത്തിയ സിദ്ധീക്ക് കൈതമുക്ക് , മുസ്തഫ പള്ളത്ത്, കാസിം മണക്കോടന്‍, സഞ്ചീവ് മേനോന്‍ , ആര്‍ കെ ഫൈസല്‍ , ഫുഹാത് ,മലിക്, ശുക്കൂര്‍ ,  അഷറഫ് മഞ്ഞിയില്‍ , യൂസഫ്‌ , മനാഫ് , ഇസ്മായില്‍ , നൌഫല്‍ , നൂറുദ്ധീന്‍ , സിനോജ് മുല്ലപ്പൂ , സനീഷ് , ഹരിഹരന്‍ , ഗഫൂര്‍ , ഷമീര്‍ എന്‍കെ , റഷീദ്, സലാം ആര്‍ വി , അബ്ബാസ് ഇ എം   etc അങ്ങനെ നീണ്ടു പോകുന്ന പട്ടിക ... എല്ലാരുടെയും പേരുകള്‍ എനിക്ക് പറയാന്‍ സാധിക്കുമെങ്കിലും അങ്ങനെ ഒരു ഉധ്യമതിനു മുതിരുന്നില്ല ... സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതല്‍ ഉണ്ടായിരുന്ന സംഗമത്തില്‍ അവരെ നിയന്ത്രിക്കാനും, മത്സരങ്ങള്‍ നടത്താനും പാടവം കാണിച്ച  സീനത്ത(സീനത്ത് സലാം ) , സജ്നത്ത(സജ്ന സലാം )  എന്നിവരെ എടുത്തു പറയാതിരിക്കാന്‍ ഒരിക്കലും കഴിയില്ല.


പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മാനസീകോല്ലാസത്തിനായി സംഘടിപ്പിച്ച  പരിപാടിയില്‍ ആകര്‍ഷകമായ നിരവധി കലാ കായിക പരിപാടികള്‍ ഒരുക്കിയിരുന്നു.  സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ,യുവാക്കള്‍ക്കും , കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന മത്സര പരിപാടികളും സ്നേഹ കൂട്ടായ്മയുടെ മറ്റൊരു സവിശേഷതയായി മാറി .

യുഎഇ യിലുള്ള പാവറട്ടി നിവാസികളുടെ  ഡാറ്റാസ് ശേഖരിക്കുന്നതിന് വേണ്ടിയുള്ള  കൂപ്പന്‍ വിതരണം  അഞ്ചു കൂപ്പന്‍ വാങ്ങി ഹമീദ് നമ്പത്ത് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു സംഗമം പാവറട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനം  വാദ്യമേളങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ കണ്‍വീനര്‍ സലാം പുളിക്കല്‍ നിര്‍വ്വഹിച്ചു.

                                             സലാം പുളിക്കല്‍ ..മൈക്ക് പൊളിച്ചടക്കുന്നു

                                                                      വാദ്യമേളം

ശേഷം  മൈതാനത്ത് പാവറട്ടിയിലെ വ്യത്യസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ചുള്ള വാശിയേറിയ കമ്പവലി മത്സരം അരങ്ങേറി. സ്റ്റാര്‍ ഓഫ് നേഷന്‍ ഒന്നാംസ്ഥാനവും, തരംഗിണി  ചുക്കുബസാര്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി .
                                                              യുദ്ധം തുടങ്ങുകയായി

                             പവനായി ശവമാകുന്നതിനു തൊട്ടു മുന്‍പ് , നിര്‍ബന്ധിച്ചു എടുപ്പിച്ചത്


             തരംഗിണിയുടെ പുലിക്കുട്ടികള്‍ ...എതിരാളികളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുന്നു

                                                    ഹോ ...സിനോജിന്റെ ഒരു കാര്യമേ

                                               അളിയാ ...റാഫീ..മുറുക്കെ പിടിക്കെടാ .

                                                        എന്നാല്‍ ..തുടങ്ങാലെ

                                     വടംവലിയില്‍ "സ്റ്റാര്‍ ഓഫ് നേഷന്‍ " ജേതാക്കളായപ്പോള്‍

മൈലാഞ്ചി കൊണ്ട് കൈകളില്‍ കവിത രചിക്കുന്ന കലാകാരികളെ കണ്ടെത്തുന്ന ഹെന്ന മത്സരത്തില്‍ റാംഷി   ഒന്നാംസ്ഥാനവും , ഷിംന ഇബ്രാഹീം, ശബ്ന എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.തുടര്‍ന്നു നടന്ന  ഗിഫ്റ്റ് എക്സ്ചേഞ്ച് മത്സരത്തില്‍ ഷഹനാസ് അഷ്‌റഫ്‌ ഒന്നാംസ്ഥാനവും , ഹനാന്‍ സലാം രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ കസേരക്കളിയില്‍ ഫിദ റഷീദും , സീനിയര്‍ കസേരക്കളിയില്‍ മുഹ്സിന അഷറഫും  ജേതാക്കളായി . യുഎഇ പാവറട്ടി പ്രവാസികളുടെ കൂട്ടായ്മയിലെ തീറ്റ പ്രിയനെ  കണ്ടെത്തുന്ന മത്സരത്തില്‍ നൂറുദ്ധീന്‍ മനക്കോട്ടു ഒന്നാമതായി. ബൈജു രണ്ടാംസ്ഥാനവും നേടി .


                                                      മെഹന്തി മത്സരത്തില്‍ നിന്ന്


             നാട്ടുകാര്‍ തല്ലി ഓടിച്ച വയറന്മാര്‍ ..ഷാര്‍ജയില്‍ വീണ്ടും തിന്നു മുടിപ്പിക്കുന്നു


സാംസ്കാരിക സമ്മേളനം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍  പ്രസിഡന്റ്‌ ശ്രീ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സംഗമം ചെയര്‍മാന്‍ സലാം എം വി അധ്യക്ഷത വഹിച്ച യോഗത്തില്‍ , സലാം വെന്മേനാട് സ്വാഗതം പറഞ്ഞു .സംഗമ അവലോകനം അബ്ദുല്‍ കാദര്‍ ചക്കനാത്ത് നിര്‍വ്വഹിച്ചു.  മുഖ്യ അതിഥികളായി  എത്തിയ ശ്രീ സബാ ജോസെഫ് (സാമൂഹ്യ പ്രവര്‍ത്തകന്‍ ), നാസര്‍ ബേപ്പൂര്‍ (അമൃത ടിവി ) , ആശംസകള്‍ അര്‍പ്പിച്ച സിദ്ധീക്ക് കൈതമുക്ക് , റസാക്ക് ഒരുമനിയൂര്‍ , മുഹമ്മദ്‌ വെട്ടുകാട് സ്റ്റേജില്‍ ഉണ്ടായിരുന്ന കാസിം മണക്കോടന്‍ ,  ആര്‍ കെ അഷറഫ് , എന്‍ കെ ജലീല്‍  തുടങ്ങി നിരവധി സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.


യുഎഇ യുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അറബിക് ഫോക്ക് ഡാന്‍സോടെ കാലാപരിപാടികള്‍ക്ക് തുടക്കമായി .തുടര്‍ന്നു അജ്മാനിലെ ഭരത് ഡാന്‍സ്‌ ട്രൂപ്പ് അവതരിപ്പിച്ച രംഗപൂജ , സിനിമാറ്റിക് ഡാന്‍സ്‌ , തിരുവാതിരക്കളി , ഒപ്പന ഇതെല്ലാം കാണികളെ ത്രസിപ്പിച്ചു. പാവറട്ടിയിലെ ഗായികാ/ ഗായകന്മാരായ ഷിറിന്‍ ഫാത്തിമ , ശംസുദ്ധീന്‍ അബ്ദുള്ള , മനാഫ് , സൈഫു എന്നിവരുടെ പാട്ടുകളോടെ ഗാനമേളക്ക് തുടക്കമായി . പിന്നീട്  യുഎയിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍കെസ്ട്രയുടെ ഗായകര്‍ അക്ഷരാര്‍ത്ഥത്തില്‍ സദസ്സിനെ ഇളക്കി മറിച്ചു.  കൈരളി ടിവിയിലെ മെലഡി ബൈറ്റ്സ് ന്റെ അവതാരകയും ഗായികയുമായ ലേഖ അജയ് സദസ്സിനെ കയ്യിലെടുത്തു. ഉന്മേഷ് ബഷീര്‍ , നാജി , അജയ് എന്നിവരുടെ പാട്ടുകള്‍ക്ക് താളം പിടിക്കാത്ത ഡാന്‍സ്‌ ചെയ്യാത്തവര്‍ വിരളം  . പാവറട്ടിയിലെ  ചെറിയ കുട്ടികള്‍ മുതല്‍ മെയിന്‍ സംഘാടകര്‍ വരെ ഗായകരുടെ പാട്ടിനനുസരിച്ച് നൃത്തമാടി . ഈ ആഘോഷം അവസാനിക്കല്ലേ എന്നുള്ള വേവലാതി ഓരോരോ മുഖത്തും കാണാമായിരുന്നു .
                                                         അറബിക്ക് ഫോക്ക് ഡാന്‍സ്‌


                                                           തേരീ..മേരീ .... മേരാ ഭായ്


                                                കാണികളെ ശരിക്കും വിസ്മയിപ്പിച്ച രംഗപൂജ

                                                       സിനിമാറ്റിക്ക് ഡാന്‍സ്‌


                                                                   തിരുവാതിരക്കളി


                                                   പാല്‍നിലാ പുഞ്ചിരിയുമായി ..ഒപ്പന



ഖത്തറില്‍ നിന്ന് പരിപാടി കാണാന്‍ മാത്രം വന്ന അമീര്‍ എന്‍ കെ നറുക്കെടുപ്പിലൂടെ വിജയിയായതും ഈ സംഗമത്തിന്റെ മറ്റൊരു സവിശേഷതയായി മാറി .


അവസാന ഗാനം  സിംഫണിയുടെ ഗായകര്‍ പാടി നിറുത്തി, സംഗമത്തിന് തിരശ്ശീല ഇട്ടപ്പോള്‍  എല്ലാവരുടെയും മുഖത്ത് നിരാശ കളിയാടി. ആര്‍ത്തലച്ചു പെയ്ത മഴ പെട്ടെന്ന് നിലച്ച പ്രതീതി  . പിടയ്ക്കുന്ന ഹൃദയത്തോടെ ഓരോരിതരും വിടവാങ്ങുന്ന ആ ദൃശ്യം ക്യാമറ കണ്ണുകള്‍ക്ക്‌ പോലും ഒപ്പിയെടുക്കാന്‍ കഴിയാത്തത്ര വേദനാജനകമായിരുന്നു . സംഗമ കാര്യങ്ങള്‍ പറഞ്ഞു ചെല്ലുമ്പോള്‍ മാറി നിന്നവര്‍ പോലും നമുക്കെത്രയും പെട്ടെന്ന് ഒന്നു കൂടി ഒന്നിക്കണം, എല്ലാവരെയും കാണണം, സ്നേഹം പങ്കുവെക്കണം എന്നു പറഞ്ഞു പരസ്പരം ആശ്ലെഷിക്കുന്നുണ്ടായിരുന്നു .



പാവറട്ടി സംഗമത്തിന്  കാലെടുത്തു വെക്കുന്നതിനു മുന്നേ വിവിധ പോസ്ടരുകള്‍ കൊണ്ട് സംഗമത്തെ  വര്‍ണാഭമാക്കിയ പ്രിയ സുഹൃത്തുക്കള്‍  ഇസ്മായില്‍ പൊടി,മനാഫ്, മുഹമ്മദ്‌ അഷ്കര്‍                                                     




                                                              
ഇവരെക്കാളൊക്കെ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എനര്‍ജി ഡ്രിങ്ക് , വെള്ളം , ബേക്കറി ഐറ്റംസ് , തുടങ്ങി ഭക്ഷണ പദാര്‍ഥങ്ങള്‍ സ്പോണ്‍സര്‍ ചെയ്തവരോടും , സാമ്പത്തികമായി സഹായിച്ചവരോടുമാണ് . ...മറക്കാതിരിക്കാം നമുക്കാ നാമങ്ങള്‍ .


കഴിഞ്ഞു പോയത് എന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞ ഒരു ദിനമായിരുന്നു. പാവറട്ടിയിലെ മുഴുവന്‍ നിവാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനേക്കാള്‍ വലിയൊരു കൂടിചെരലിനു സംഗമം പാവറട്ടി വേദിയോരുക്കട്ടെ ..............
 ***************************************************
ബാക്കി വിശേഷങ്ങള്‍ ഈ ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും .





































                                       മധുരമീ ഒത്തുചേരല്‍ ; പാവറട്ടിയുടെ മുന്‍പറവകള്‍

സിഡി പ്രകാശനം കമരുക്ക ഉദ്ഘാടനം ചെയ്യുന്നു (ഇതിലും ഞാനില്ല )

             തെറി പറയാന്‍ കാത്തിരിക്കുന്ന നിങ്ങള്ക്ക് മുന്‍പില്‍ ഞാനിതാ വന്നിരിക്കുന്നു.
                                               നന്ദിയോടെ സംഗമം പാവറട്ടി